പൈശാചികം മനസ്സിലസഹ്യമാം വേദനയും വാർത്ത യറിഞ്ഞു നടുങ്ങിപ്പോയ് കൈരളി തേങ്ങി ഭൂമി ആദിവാസിയാമൊരുപാവത്തെ മധുവിനെ മർദ്ദിച്ചുകൊന്നു കഷ്ടം ദുഷ്ടരാം പിശാചുക്കള്‍ ഭക്ഷണം നല്ല വസ്ത്രമൊന്നു മേയില്ലാതെന്നോ മനസ്സില്‍ സമനില തെറ്റിയ യുവാവല്ലോ കാട്ടിലാണവനുടെ താമസം സതീർത്ഥ്യരോ ഇഴജന്തുക്കള്‍ കാട്ടുമ്രുഗങ്ങള്‍ പറവകള്‍ അരിയും മല്ലിപ്പൊടി മുളകും കട്ടെടുത്തു പോയവനെന്നുകേട്ടൂ കൂട്ടമായ് ചെന്നൂചിലർ രക്തത്തിന്‍ നിറം കണ്ടറപ്പു തീർന്ന കൂട്ടർ അവർക്കു പലവർണ്ണ വസ്ത്രങ്ങള്‍ വിശ്വാസങ്ങള്‍ കാട്ടിലെ യുദ്യോഗസ്ഥർ പറഞ്ഞുകൊടുത്തവന്‍ പാർക്കുന്നിടം കാട്ടിനുള്ളിലായ് അഗളിയില്‍. കണ്ടെത്തീ മധുവിനെ അടുപ്പില്‍ തീകൂട്ടവേ അന്യന്‍റദുഖം കണ്ടാല്‍ മനസ്സു പതറാത്തോർച തിരിച്ചൊന്നടിക്കുവാന്‍ കഴിവില്ലാത്തോനല്ലോ ഭയം വേണ്ടല്ലോ വന വാസിയെ മർദ്ദിക്കുവാന്‍ പിടിച്ചുകൈകള്‍ ഉടു തുണിയില്‍ കെട്ടിയിട്ടൂ ആളുകള്‍ സംഘംചേർന്നൂ മർദ്ദിച്ചു തെരുതെരെ ചോരത്തുള്ളികള്‍ മണ്ണു നനച്ചു മധുവിന്‍റ ദിനരോദനംകേട്ടു കാടന്നു വിലപിച്ചു അസ്ഥികളൊടിഞ്ഞവന്‍ വീണുപോയ് ധരണിയില്‍ പിടിച്ചു വലിച്ചിഴച്ചെത്തിച്ചു മുക്കാലിയില്‍ കാട്ടിലെ സാറന്‍മാരും ജീപ്പുമായ് അകമ്പടി സേവിച്ചൂ അവർക്കന്നോരുല്‍സവ മായിരുന്നു തളർന്നു വീണൂവെള്ളം ചോദിച്ചൂ ദീനം ദീനം അവനു ജലം പോലും നല്‍കിയില്ലല്ലോ കഷ്ടം എത്തിനാർ പോലീസുകാർ അവനെ കൊണ്ടുപോയീ രക്തം ഛർദ്ദിച്ചു ജീപ്പില്‍ മരിച്ചു വീണൂ പാവം ആദിവാസികള്‍ക്കായി നല്‍കിടും ധനമെല്ലാ- മെങ്ങു പോകുന്നൂ തട്ടിയെടുപ്പൂ സമർത്ഥന്മാർ ഏതുവാർത്തയില്‍ നിന്നും ശ്രദ്ധമാറ്റുവാനായി കൊന്നുവോ പുഴുവിനെ യെന്നപോല്‍ യുവാവിനെ ഏതൊരു രഹസ്യത്തെ യൊളിപ്പിപ്പുവാനായി ഹനിച്ചു ദരിദ്രനാം ആദിവാസിയെനിങ്ങള്‍ കുറ്റവാളികള്‍ നീളെ മദിച്ചു വാണീടുന്നു അവരെ സംരക്ഷിക്കാനെത്രയോ നരാധമർ പാവങ്ങള്‍ക്കാരും തുണയേകുവാനില്ലീ നാട്ടില്‍ മുതല ക്കണ്ണീർ പല വർണ്ണത്തിലൊഴുകുന്നു ഇരുകാലികളാകും ചെന്നായ്ക്കള്‍ക്കെല്ലാം ശിക്ഷ നല്‍കുന്ന സുദിനവും കാത്തുകാത്തിരിപ്പൂ ഞാന്‍ ഭൂവിലിത്തരം ക്രൂര ക്രുത്യങ്ങള്‍ വേണ്ടാമേലില്‍ സ്നേഹവും കാരുണ്യവും നാടെങ്ങും നിറയട്ടെ
ഭാഗവത സപ്താഹം പഴന്തോട്ടം, പുന്നോർകോട് കനകധാരാ മഹാലക്ഷ്മി ക്ഷേത്രത്തിൽ സപ്താഹം ആരംഭിച്ചു.
ഭാഗവത സപ്താഹം പഴന്തോട്ടം, പുന്നോർകോട് കനകധാരാ മഹാലക്ഷ്മി ക്ഷേത്രത്തിൽ സപ്താഹം ആരംഭിച്ചു.
നമ്മുടെ ാജ്യത്തിലെ ജനങ്ങള്‍ അർഹിക്കുന്ന സ്വാതന്ര്യം ലഭിക്കുന്നുണ്ടോ പോലീസ് കസ്റ്റഡി മരണം പെരുകുന്നു. ചോദ്യം ചെയ്യാന്‍ വേണ്ടി പസ്റ്റേഷനില്‍ പോയി ചോദ്യം ചെയ്യലിനു ശഷം ആത്മഹത്യ ചെയ്യുന്നു .ഞങ്ങള്‍ ഒന്നും ചെയ്തില്ലെന്നും,ചോദ്യം ചെയ്തു വിട്ടയച്ചു എന്നു മാണ് ഒരോ ആത്മ ഹത്യകള്‍ക്കുശേഷവും പോലീസ് പറയുന്നത്.പോലീസ്റ്റേഷനിലെ ക്രൂരമർദ്ദനവും മാനഹാനിയുമാണ് ആത്മഹത്യക്കുകാരണമെന്നു പൊതുജനം പറയുന്നു.കുറ്റാരോപിതരുടെ ആത്മഹത്യ വളരെ ഗൗരവമായി കാണേണ്ടതാണ്.കസ്റ്റഡിമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ ധർണ്ണ നടത്തുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന വർ അടുത്ത മരണം വുമ്പോളാണ് പ്രതിഷേധിക്കാന്‍ വീണ്ടും വരുന്നത്. പോലീസിന് ആളുകളെ കസ്റ്റഡിയില്‍ വക്കാനും പീഠിപ്പിക്കനും.നിയമമുണ്ട്.കുറ്റം ആരോപിക്കപ്പെടുന്നവർക്കും നീതിലഭിക്കണം.രാത്രികാലത്ത് പോലീസ് കസ്റ്റഡിയില്‍വക്കുന്നത് അവസാനിപ്പിച്ചാല്‍ കുറച്ച് നിയന്ത്രിക്കാനാകും.ക്രൂരമായപീഠനത്തെതുടർന്ന് എത്ര നിരപരാധികള്‍ മരിച്ചിട്ടുണ്ടാകും.